ചിറ്റൂരിനെ യുഡിഎഫിന്റെ ഒപ്പം നിർത്തിയ കെ എ ചന്ദ്രൻറെ പിൻഗാമിയായി എത്തി ചിറ്റൂരിനെ യുഡിഎഫിലേക്ക് ചേർത്ത് നിർത്തി കൊണ്ടാണ് കെ അച്യുതൻ രാഷ്ട്രീയത്തിൽ തന്റെ വരവ് അറിയിക്കുന്നത്. 1996 ൽ ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർമാൻ സ്ഥാനത്തു നിന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പത്താം നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ജനതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ച കെ കൃഷ്ണൻകുട്ടിയെ തോൽപ്പിച്ചുകൊണ്ട് കെ അച്യുതൻ ചിറ്റൂരിൽ തന്റെ ആധിപത്യത്തിന് തുടക്കപ്പെട്ടു. പിന്നീട് 11.12 13 നിയമസഭകളിൽ ചിറ്റൂരിന് മറ്റൊരു എംഎൽഎ കുറിച്ച് ആലോചിക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല.

ഒരുകാലത്ത് കെ അച്യുതൻ - കെ കൃഷ്ണൻകുട്ടി പോരാട്ടങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച മണ്ഡലമായിരുന്നു ചിറ്റൂർ. എല്ലാ തവണയും കെ അച്യുതൻ തന്നെ വിജയിച്ചു.
മന്ത്രി ആവാൻ അവസരങ്ങൾ ഉണ്ടായിട്ടും വിട്ടുനിന്ന ചരിത്രം കൂടിയുണ്ട് കെ അച്യുതന്. ചിറ്റൂരിന്റെ എംഎൽഎ എന്നറിയപ്പെടുന്നത് ആയിരുന്നു അദ്ദേഹത്തിന് ഏറെ സന്തോഷം. അതുകൊണ്ടുതന്നെ മന്ത്രിപ്പണി അദ്ദേഹത്തെ ആകർഷിച്ചതേ ഇല്ല. ചിറ്റൂർ മേഖലയിലെ കർഷകരുടെ പ്രധാന ആശ്രയമായ മൂലത്തറ റെഗുലേറ്ററിന്റെ ആധുനികവൽക്കരണത്തിനും പുനർനിർമ്മാണത്തിനും തുടക്കമിടുകയും പദ്ധതിക്ക് അനുമതിയും ഫണ്ടും ഉറപ്പാക്കുകയും ചെയ്തത് പ്രധാന നേട്ടമാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കിഴക്കൻ മേഖലയിൽ അത് പരിഹരിക്കുന്നതിന് ഇടപെടലുകൾ നടത്തി.
ചിറ്റൂരിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികൾക്കും കെ അച്യുതൻ തുടക്കമിട്ടു.
2016 ലാണ് ചിറ്റൂരിന്റെ അച്ചുവേട്ടന് ആദ്യമായി അടിപതറുന്നത്. അന്ന് കെ അച്യുതന്റെ സ്ഥിരം രാഷ്ട്രീയ മത്സര പ്രതിയോഗിയായ
കെ കൃഷ്ണൻകുട്ടി ജയിച് കയറി.
ഇതിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു കെ അച്യുതൻ .
ചിറ്റൂരിനെ യുഡിഎഫിന്റെ ഒപ്പം നിർത്തിയ കെ എ ചന്ദ്രൻറെ പിൻഗാമിയായി എത്തി ചിറ്റൂരിനെ യുഡിഎഫിലേക്ക് ചേർത്ത് നിർത്തി കൊണ്ടാണ് കെ അച്യുതൻ രാഷ്ട്രീയത്തിൽ തന്റെ വരവ് അറിയിക്കുന്നത്. 1996 ൽ ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർമാൻ സ്ഥാനത്തു നിന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പത്താം നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ജനതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ച കെ കൃഷ്ണൻകുട്ടിയെ തോൽപ്പിച്ചുകൊണ്ട് കെ അച്യുതൻ ചിറ്റൂരിൽ തന്റെ ആധിപത്യത്തിന് തുടക്കപ്പെട്ടു. പിന്നീട് 11.12 13 നിയമസഭകളിൽ ചിറ്റൂരിന് മറ്റൊരു എംഎൽഎ കുറിച്ച് ആലോചിക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല.

ഒരുകാലത്ത് കെ അച്യുതൻ - കെ കൃഷ്ണൻകുട്ടി പോരാട്ടങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച മണ്ഡലമായിരുന്നു ചിറ്റൂർ. എല്ലാ തവണയും കെ അച്യുതൻ തന്നെ വിജയിച്ചു.
മന്ത്രി ആവാൻ അവസരങ്ങൾ ഉണ്ടായിട്ടും വിട്ടുനിന്ന ചരിത്രം കൂടിയുണ്ട് കെ അച്യുതന്. ചിറ്റൂരിന്റെ എംഎൽഎ എന്നറിയപ്പെടുന്നത് ആയിരുന്നു അദ്ദേഹത്തിന് ഏറെ സന്തോഷം. അതുകൊണ്ടുതന്നെ മന്ത്രിപ്പണി അദ്ദേഹത്തെ ആകർഷിച്ചതേ ഇല്ല. ചിറ്റൂർ മേഖലയിലെ കർഷകരുടെ പ്രധാന ആശ്രയമായ മൂലത്തറ റെഗുലേറ്ററിന്റെ ആധുനികവൽക്കരണത്തിനും പുനർനിർമ്മാണത്തിനും തുടക്കമിടുകയും പദ്ധതിക്ക് അനുമതിയും ഫണ്ടും ഉറപ്പാക്കുകയും ചെയ്തത് പ്രധാന നേട്ടമാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കിഴക്കൻ മേഖലയിൽ അത് പരിഹരിക്കുന്നതിന് ഇടപെടലുകൾ നടത്തി.
ചിറ്റൂരിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികൾക്കും കെ അച്യുതൻ തുടക്കമിട്ടു.
2016 ലാണ് ചിറ്റൂരിന്റെ അച്ചുവേട്ടന് ആദ്യമായി അടിപതറുന്നത്. അന്ന് കെ അച്യുതന്റെ സ്ഥിരം രാഷ്ട്രീയ മത്സര പ്രതിയോഗിയായ
കെ കൃഷ്ണൻകുട്ടി ജയിച് കയറി.
ഇതിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു കെ അച്യുതൻ .